2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വിത്ത്


വിത്ത്
 

കൂനനുറുംമ്പുകള്‍ പേരുകള്‍ രാകിയ, പാറമേല്‍ പൊത്തിപിടിച്ച്‌ ഞാനേറി.
ചീയുംമ്പോഴുള്ളോരു വിത്തിനു വേണ്ടി ഞാന്‍,
താഴെ അഗാധത്തിലെക്കാണ്ട് പോയി.



ആശയാലുഴുതു മറിച്ചൊരാ നിലമെല്ലാം താണ്ടി ഞാന്‍,
താഴെ അഗാധത്തിലെക്കാണ്ട് പോയി.
കീഴ്മേല്‍ മറിഞ്ഞെന്‍റെ ചിത്തത്തില്‍ ഓര്‍മ്മകള്‍ കൂരമ്പ്‌ പോലവേ പഞ്ഞിടുന്നു.
ചിതറുന്ന മൃതിക്ക് മുന്‍പിലൊരു, ഒരുക്കം ഒരു പുതുക്കം.


അമ്മയുടെ കരള്‍ പിറന്നങ്ങു ഭവിച്ചതും,
അച്ഛന്‍റെ ചൂടേറ്റെന്‍ മാറുകള്‍ ചുട്ടതും,
മാങ്കനി തിന്നതും, പൂക്കളിറുത്തതും, കഥകള്‍ മെനഞ്ഞതും, 
അവള്‍ ആദ്യമെന്‍ കണ്ണുകളില്‍ പൂത്തതും,
കയ്ച്ചതും, പിന്നീടത്‌ ഇറുത്തതും.


അവള്‍ ആദ്യമെന്‍ കണ്ണുകളില്‍ പൂത്തതും,
കയ്ച്ചതും, പിന്നീടത്‌ ഇറുത്തതും.
ഒന്ന് മാത്രം നിന്നോടായി ഞാന്‍ ഓമലേ,
തിരികെ തന്നീടുമോ? നീ കവര്‍ന്നോരെന്‍ ദുഃഖ സ്വപ്നങ്ങളെ?.
അല്ലെങ്കില്‍ എനിക്കെന്തിനുവേണ്ടി, 
എരിചീടുക അതില്‍ നീയും ചാടി ചാവുക!.
എരിചീടുക അതില്‍ നീയും ചാടി ചാവുക!.


നിമിഷങ്ങളെന്‍ കാതില്‍ മന്ത്രിക്കുന്നമൃതിയുടെ തണുത്ത സത്ത്യങ്ങള്‍
വേഗം, വേഗം, വേഗം.......


ചിതറുന്ന മൃതിക്ക് മുന്‍പിലൊരു, ഒരുക്കം ഒരു പുതുക്കം.,
ചീയുംമ്പോഴുള്ളോരു വിത്തിനു വേണ്ടി ഞാന്‍ താഴെ അഗാധത്തിലെക്കാണ്ട് പോയി.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ